വിവാഹപ്പന്തല്‍ കണ്ണീരില്‍ മുങ്ങി: ഫാത്തിമയുടെ മരണത്തില്‍ ഹൃദയംനുറുങ്ങി പഴയങ്ങാടി

പഴയങ്ങാടി: എല്ലാവരുടെയും കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. സംഭവിച്ചതൊന്നും സത്യമാണെന്ന് വിശ്വസിക്കാന്‍ ഇനിയും ആരും പാകപ്പെട്ടിട്ടില്ല.

വിവാഹപ്പന്തല്‍ കണ്ണീരില്‍ മുങ്ങി: ഫാത്തിമയുടെ മരണത്തില്‍ ഹൃദയംനുറുങ്ങി പഴയങ്ങാടി

ഴയങ്ങാടി: എല്ലാവരുടെയും കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. സംഭവിച്ചതൊന്നും സത്യമാണെന്ന് വിശ്വസിക്കാന്‍ ഇനിയും ആരും പാകപ്പെട്ടിട്ടില്ല.

നാളെ വിവാഹാരവങ്ങള്‍ ഉയരേണ്ട വീടാണ്, പ്രിയപ്പെട്ടവളുടെ ആകസ്മിക വേര്‍പ്പാടില്‍ കണ്ണീര്‍ക്കയത്തില്‍ മുങ്ങിയിരിക്കുന്നത്.

ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ, വീടിന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീന്റെ (24) ജീവന്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത്. ഇന്നലെ പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു മരണം.

അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോര്‍ത്ത് എല്‍.പി സ്കൂള്‍ അധ്യാപിക കുറ്റൂര്‍ സ്വദേശി സി.പി. വീണ(47)യും ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേര്‍പ്പാട് നാട്ടുകാര്‍ക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് കെ.വി. മധുസൂദനനും ഫാത്തിമയുടെ ഭര്‍ത്താവ് കുട്ടിയസ്സന്‍ സാക്കി, മകള്‍ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു